District News
കൊട്ടിയൂർ: ഐജെഎം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ തണലിൽ ഇത്തിരി നേരം'സുവർണ ജൂബിലി മഹാ സംഗമം സംഘടിപ്പിച്ചു. മുൻ സ്കൂൾ മാനേജർ ഫാ.ജോർജ് മമ്പള്ളി ഉദ്ഘാടനം ചെയ്തു .
പിടിഎ പ്രസിഡന്റ് ബോജോ തോമസ് അധ്യക്ഷത വഹിച്ചു. ഫാ.ജോസ് തേക്കനാടി അനുഗ്രഹ പ്രഭാഷണം നടത്തി. മുഖ്യാധ്യാപകൻ തോമസ് കുരുവിള, കെ.ടി മാത്യു, മാനന്തവാടി രൂപത ചാൻസലർ ഫാ. അനൂപ് കാളിയാനി, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ജയ്സൺ കാരയ്ക്കാട്ട് , പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇന്ദിര ശ്രീധരൻ, ജെയ്ഷ ബിജു,കൊട്ടിയൂർ ഗ്രാമപഞ്ചായത്തംഗം സിസിലി കണ്ണന്താനം, മുൻ പ്രസിഡന്റ് റോയ് നമ്പുടാകം, കൊട്ടിയൂർ പഞ്ചായത്ത് മെംബർ ജോണി ആമക്കാട്ട്, പ്രിൻസിപ്പൽ എം. യു തോമസ്, മുൻ മുഖ്യാധ്യാപകൻ കെ.സി ദേവസ്യ,ജോയ് സെബാസ്റ്റ്യൻ, മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ സന്തോഷ് മറ്റത്തിൽ,പൂർവവിദ്യാർത്ഥി പ്രതിനിധി കെ.എ ജെയിംസ് ,സൗമ്യ സജീഷ് , മുൻ മാനേജർമാരായ ഫാ.ചാണ്ടി പുനകാട്ട്, ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ ഫാ.വിൻസെന്റ് താമരശേരി, സ്കൂൾ ലീഡർ ആബിദ് അബ്ദുൾ മജീദ്, പ്രോഗ്രാം കൺവീനർ തോമസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.
Leader Page
അനേകായിരങ്ങൾക്ക് ആശ്വാസവും ആശ്രയവുമായ പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കൻ സന്യാസിനീ സമൂഹം സുവർണ ജൂബിലി നിറവിൽ. കടന്നുപോയ വഴികളിലെ ദൈവത്തിന്റെ അദ്ഭുതകരമായ ഇടപെടലുകൾ ഓർത്ത് മഹത്വം നൽകാനുള്ള അവസരം. ആഗോള കത്തോലിക്കാ സഭ ജൂബിലിവർഷമായി ആഘോഷിക്കുന്ന ഈ വത്സരം ഡൊമിനിക്കൻ സഭാസമൂഹവും ഭാരതത്തിൽ സ്ഥാപിതമായതിന്റെ അമ്പതാം വർഷം ആഘോഷിക്കുന്നുവെന്നത് ഏറെ അനുഗൃഹീതമാണ്.
വചനപ്രഘോഷകരുടെ സഭ
ദൈവത്തോടു സംസാരിച്ചും ദൈവത്തെപ്പറ്റി സംസാരിച്ചും ഭൂമിയിൽ സുവിശേഷത്തിന് സാക്ഷ്യം വഹിച്ച വിശുദ്ധ ഡൊമിനിക് ദെ ഗുസ്മാൻ സ്പെയിനിലെ കലരോയ്ഗയിൽ 1170ലാണ് ജനിച്ചത്. 25-ാം വയസിൽ ഓസ്മയിലെ കാനൻസ് റെഗുലർ സമൂഹത്തിൽ ചേർന്ന് വൈദികനായി. മധ്യകാലഘട്ടത്തിൽ കത്തോലിക്കാ വിശ്വാസത്തിൽ ഇരുൾ വീഴ്ത്തിയ വിവിധ പാഷണ്ഡതകളിൽ ഒന്നായ ആൽബിജെൻസിയ നിസത്തിനെതിരേ വചനപ്രഘോഷണം നടത്തി അനേകരെ സത്യവിശ്വാസത്തിലേക്കാനയിക്കാൻ 1216ൽ വിശുദ്ധ ഡൊമിനിക് വചനപ്രഘോഷകരുടെ സഭ (Order of Preachers) എന്ന വൈദികരുടെ സമൂഹം സ്ഥാപിച്ചു. ഈ സന്യാസസഭയ്ക്ക് വൈദികർ ഉൾപ്പെടുന്ന ഒന്നാം സഭ, ധ്യാനാത്മക ജീവിതം നയിക്കുന്ന സന്യാസിനികൾക്കായുള്ള രണ്ടാം സഭ, ധ്യാനാത്മക ജീവിതവും അപ്പസ്തോലിക പ്രവർത്തനങ്ങളും ഒരുമിച്ചു ചേർത്ത് ജീവിക്കുന്ന സിസ്റ്റേഴ്സും അൽമായ സഹോദരങ്ങളും ഉൾപ്പെടുന്ന മൂന്നാം സഭ എന്നിവയുണ്ട്. പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കൻ സന്യാസിനീസമൂഹം മൂന്നാം സഭയിൽ ഉൾപ്പെടുന്ന സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയുള്ള സ്വതന്ത്ര സന്യാസിനീ സമൂഹമാണ്.
പിന്നീട് തൃശൂർ ആർച്ച്ബിഷപ്പായ മാർ ജോസഫ് കുണ്ടുകുളത്തിന്റെയും ഫാ. ജോസഫ് വിളങ്ങാടന്റെയും നേതൃത്വത്തിൽ 1966ൽ കേരളത്തിൽനിന്ന് ജർമനിയിലേക്ക് അയയ്ക്കപ്പെട്ട സിസ്റ്റർ ക്ലാര മാളിയേക്കൽ, സിസ്റ്റർ ഡാനിയേല വാസുപുരത്തുകാരൻ, സിസ്റ്റർ മാർട്ടീന ഇഞ്ചോടിക്കാരൻ, സിസ്റ്റർ സെബസ്ത്യാന കരിയാറ്റി എന്നിവർ അവരുടെ നിത്യവ്രതവാഗ്ദാനാനന്തരം 1975ൽ കേരളത്തിലേക്ക് തിരിച്ചെത്തി. മാർ ജോസഫ് ഇരുമ്പൻ പിതാവിന്റെ അനുമതിയോടെ 1975 ഡിസംബർ 17ന് പാലക്കാട് രൂപതയിലെ മണ്ണാർക്കാട്ട് ഹോളി സ്പിരിറ്റ് ഡൊമിനിക്കൻ കോൺവെന്റ് എന്ന പേരിൽ സഭാ സമൂഹത്തിന്റെ പ്രഥമ ഭവനം ആരംഭിച്ചു. ഇതാണ് ഇന്ന് ഈ സഭാ സമൂഹത്തിന്റെ ജനറലേറ്റ്.
ലാൻസ്ബർഗിലെ സമൂഹത്തിന്റെ അനുഗ്രഹാശിസുകളാലും സിസ്റ്റർ ഗെർട്രുഡീസ്, സിസ്റ്റർ ഉൾറിക്ക എന്നിവരുടെ അക്ഷീണ യത്നത്താലും അംഗസംഖ്യയിലും പ്രവർത്തനമേഖലകളിലും സവിശേഷമായ അഭിവൃദ്ധി പ്രാപിച്ച ഇന്ത്യയിലെ സമൂഹം 1998 ജനുവരി 28ന് പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിനിക്കൻ സന്യാസിനീ സമൂഹം എന്ന ഔദ്യോഗിക നാമത്തിൽ സീറോമലബാർ സഭയിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലുള്ള സ്വതന്ത്ര സന്യാസിനീ സമൂഹമായി പ്രഖ്യാപിക്കപ്പെട്ടു. ഇന്ന് ഈ സഭാസമൂഹത്തിന് 18 സന്യാസ ഭവനങ്ങളിലായി ശുശ്രൂഷ ചെയ്യുന്ന 103 സഹോദരിമാരുണ്ട്.
കേരളത്തിലെ 11 സമൂഹങ്ങളിൽ എട്ട് ഭവനങ്ങളും പാലക്കാട് രൂപതയിൽ തന്നെയാണ്. ഇതിനോട് ചേർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയവും ഉണ്ട്. തൃശൂർ, ഇരിങ്ങാലക്കുട, തലശേരി രൂപതകളിലും കേരളത്തിനു പുറത്ത് കർണാടക, ആന്ധ്ര, ആസാം, തെലുങ്കാന, അരുണാചൽ എന്നിവിടങ്ങളിലും ജർമനിയിലും സിസ്റ്റേഴ്സ് ശുശ്രൂഷ ചെയ്യുന്നു.
കാരിസവും അപ്പസ്തോലിക പ്രവർത്തനങ്ങളും
ആത്മാക്കളുടെ രക്ഷയ്ക്കായുള്ള സുവിശേഷപ്രഘോഷണമാണ് ഡൊമിനിക്കൻ കാരിസത്തിന്റെ അന്തഃസത്ത. ഇത് നേരിട്ടുള്ള സുവിശേഷപ്രഘോഷണം, പ്രേഷിത പ്രവർത്തനങ്ങൾ എന്നിവയിലൂടെ സിസ്റ്റേഴ്സ് പ്രാവർത്തികമാക്കുന്നു. വിദ്യാഭ്യാസം, ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾക്കായുള്ള പരിശീലനം, ആതുര സേവനം, ഇടവക പ്രേഷിതത്വം, ധ്യാനകേന്ദ്രങ്ങളിലുള്ള ശുശ്രൂഷകൾ, മിഷൻ പ്രവർത്തനങ്ങൾ, നിത്യാരാധന, കൗൺസലിംഗ്, വിശ്വാസപരിശീലനം, ഭവന സന്ദർശനം, വിവിധ ഭക്തസംഘടനകൾക്ക് നേതൃത്വം കൊടുക്കൽ, സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള സാമൂഹ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഡൊമിനിക്കൻ സിസ്റ്റേഴ്സ് തങ്ങളുടെ കാരിസം ജീവിച്ചുവരുന്നു.
വിശുദ്ധരും വാഴ്ത്തപ്പെട്ടവരും
ഡൊമിനിക്കൻ ആധ്യാത്മികത അതിന്റെ പൂർണതയിൽ ജീവിച്ച് വിശ്വാസജീവിതത്തിൽ മാതൃകയായി തിരുസഭ ഔദ്യോഗികമായി അംഗീകരിച്ച 69 വിശുദ്ധരും 200ലധികം വാഴ്ത്തപ്പെട്ടവരും ഡൊമിനിക്കൻ സഭയിൽ ഉണ്ട്. വിശുദ്ധരായ ആൽബർട്ട് ദ ഗ്രേറ്റ്, തോമസ് അക്വിനാസ്, മാർട്ടിൻ ഡി പോറസ്, വിൻസെന്റ് ഫെറർ, സിയന്നായിലെ കത്രീന, ലീമായിലെ റോസ, റിച്ചിയിലെ കത്രീന തുടങ്ങിയ അതിപ്രശസ്തർ ഡൊമിനിക്കൻ സഭാംഗങ്ങളാണ്.
കഴിഞ്ഞ 50 ആണ്ടുകളിൽ ചുറ്റുമുള്ളവർക്ക് വിദ്യയുടെ ഗുരുസാന്നിധ്യമായി, വിശക്കുന്നവർക്ക് അന്നമേകി, മിഷൻ പ്രവർത്തനങ്ങളിൽ തിരിതെളിച്ച്, പാർപ്പിടമില്ലാത്തവർക്ക് പാർപ്പിടമേകി, രോഗികൾക്ക് ആശ്വാസസ്പർശമായി എല്ലാറ്റിലും ഉപരിയായി ഈശോയിലേക്ക് ജനങ്ങളെ നയിക്കാൻ പ്രത്യാശയോടെ ജീവിക്കാൻ പ്രചോദനമേകുന്നവരായി പരിശുദ്ധ ത്രിത്വത്തിന്റെ ഡൊമിക്കൻ സിസ്റ്റേഴ്സ് തിരുവചനത്തിന്റെ സാക്ഷികളായി.
ആധുനിക ലോകത്തിൽ പ്രത്യാശയുടെ തീർത്ഥാടകരായി, പ്രത്യാശയുടെ പ്രഘോഷകരായി ദൈവജനത്തെ പ്രത്യാശയുടെ തുറമുഖത്തേക്ക് ആനയിക്കാൻ ഡൊമിനിക്കൻ സിസ്റ്റേഴ്സ് പ്രയത്നിക്കുന്നു.
NRI
ഫിലഡൽഫിയ: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തലമുറയെ തിരികെ കൊണ്ടുവരികയും ചേർത്തു നിർത്തുകയും ക്രിസ്തീയ ദൂതും സാക്ഷ്യവും സംസ്കാരവും പുതു തലമുറയ്ക്ക് കൈമാറുക എന്ന വെല്ലുവിളിയാകണം ജൂബിലി ആഘോഷങ്ങളുടെ ദൗത്യം എന്ന് മാർത്തോമ്മാ സഭയുടെ ഡോ. എബ്രഹാം മാർ പൗലോസ് മെത്രാപ്പൊലീത്ത.
ഗ്രേറ്റർ ഫിലഡൽഫിയയിലെ ആദ്യ മാർത്തോമ്മാ ദേവാലയത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുർബാനയെ തുടർന്ന് ജൂബിലി ഉദ്ഘാടനം റവ. ജോസ് ഏബ്രഹാമിന്റെ പ്രാർഥനയോടെ ആരംഭിച്ചു. തുടർന്ന് ഇടവക വികാരി റവ. റ്റിറ്റി യോഹന്നാൻ സന്നിഹിതരായിരുന്ന ഏവരേയും സ്വാഗതം ചെയ്തു.